Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : H Bill

സമുദ്രമേഖലയിലെ വൈദ്യുത ഗതാഗതം: കൊച്ചി കപ്പൽശാലയും എച്ച്ബില്ലും കരാറിൽ

കൊച്ചി: സമുദ്ര മേഖലയിലെ വൈദ്യുത ഗതാഗതം വികസിപ്പിക്കുകയും വാണിജ്യവത്കരിക്കുകയും ചെയ്യുന്നതിന് സംയുക്ത സംരംഭത്തിനുള്ള കരാറിൽ കൊച്ചി കപ്പൽശാലയും എച്ച്ബിഎൽ എൻജിനിയറിംഗ് ലിമിറ്റഡും ഒപ്പുവച്ചു.

ഇതിന്‍റെ ഭാഗമായി ഉയർന്ന നിലവാരമുള്ള മറൈൻ ബാറ്ററികൾ, ബാറ്ററി മാനേജ്മെന്‍റ് സിസ്റ്റങ്ങൾ, ഇലക്ട്രിക് മോട്ടോറുകൾ, ഇലക്ട്രോണിക്സ‌്, പവർ ചാർജിംഗ് അടിസ്ഥാനസൗകര്യങ്ങൾ എന്നിവ വികസിപ്പിക്കുന്നതിനാണു ലക്ഷ്യമിടുന്നത്.

ആഭ്യന്തരവും അന്താരാഷ്‌ട്രവുമായ വിപണികളെ ലക്ഷ്യമിട്ട് ഈ സംയുക്തസംരംഭം പ്രവർത്തിക്കും. ലോകവ്യാപകമായി പരിസ്ഥിതിസൗഹൃദവും സുസ്ഥിരവുമായ മറൈൻ പരിഹാരങ്ങളിലേക്കുള്ള മാറ്റത്തെ പിന്തുണയ്ക്കുന്നതാണ് ഈ നീക്കം.

പുതിയ സംരംഭം കൊച്ചി കപ്പൽശാലയ്ക്കു മാത്രമല്ല രാജ്യത്തിന്‍റെ മറൈൻ മേഖലയ്ക്കാകെ ഗുണകരമാകുമെന്ന് കൊച്ചി കപ്പൽശാല സിഎംഡിയുടെ ചുമതല വഹിക്കുന്ന ഡയറക്‌ടർ (ഫിനാൻസ്) വി.ജെ. ജോസ് പറഞ്ഞു.

Latest News

Corehub Up